കണ്ണൂര്‍: കണ്ണൂരില്‍ രണ്ടുദിവസമായി നടന്നുവരുന്ന ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഫോട്ടോഗ്രാഫിയും തൊഴില്‍ സംസ്കാരവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പൊന്ന്യം ചന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.പി.വി.ബാലന് മോഡറേറ്ററായിരുന്നു. എം.ജി.രാജു വിഷയാവതരണം നടത്തി. കെ.വി.അബ്ദുള്‍ റഷീദ്, എം.വി.രാമചന്ദ്രന്, പി.കെ.ജയപ്രകാശ്, കെ.ടി.ശശി, കെ.എ.അജീഷ് എന്നിവര്‍ സംസാരിച്ചു. കെ.ഗിരീഷ് സ്വാഗതവും ആര്.കെ.ഉണ്ണിത്താന് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി വിളക്കുംതറ മൈതാനത്ത് നിന്നും ആരംഭിച്ച പ്രകടനം അസോസിയേഷന്റെ കേരളത്തിലെ ശക്തി വിളിച്ചോതുന്നതായി. വൈകുന്നേരം 2 മണിയോടെ ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. വര്‍ണ്ണക്കുടകളും താളമേളങ്ങളും റാലിക്ക് മാറ്റുകൂട്ടി. 14 ജില്ലകളുടെ ബാനറിന് പിന്നില്‍ അണിനിരന്ന റാലിയില്‍ വിവിധ പ്ലോട്ടുകളും അണിനിരന്നു.
റാലി ദിനേശ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് പി.വി.ബാലന് അധ്യക്ഷത വഹിച്ചു. വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കെ.എം.ഷാജി എംഎല്‍എ, പി.സി.ജോര്‍ജ്ജ് എംഎല്‍എ, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് തുടങ്ങി സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. പ്രിമോസ്ബെന് യേശുദാസ് സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അസോസിയേഷന് അംഗങ്ങളുടേതായ 600 ഓളം ഫോട്ടോകളില്‍ നിന്നും തെരഞ്ഞെടുത്ത 200 ഓളം ഫോട്ടേകളാണ് സമ്മേളന നഗരിയില്‍ നടന്ന പ്രദര്‍ശനത്തില്‍ സജ്ജമാക്കിയത്. ഫോട്ടോ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറുകണക്കിനാളുകള്‍ രണ്ടു ദിവസങ്ങളിലായി എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: