ഇസ്ലാമാബാദ്: പാക്ക് സര്‍ക്കാര്‍ കേസുകളില്‍ കുടുക്കിയ തന്നെ പുറത്തു കടക്കാന്‍ സഹായിച്ചത് മുന്‍ പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് ആയിരുന്നുവെന്ന് മുന്‍പ്രസിഡന്റ് പര്‍വ്വേസ് മുഷാറഫ്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാനില്‍ നിന്ന് വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കാന്‍ കോടതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിന് റഹീല്‍ ഷെരീഫിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാരിന്റെ നടപടി. ഷെരീഫിന്റെ വിദേശ യാത്രാവിലക്ക് നീക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ദുബായിയിലേക്ക് പോയതായും ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: