കൊച്ചി: നൂറ്റിയെണ്‍പതിലധികം പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ഡിസംബറിലും തുടര്‍ന്നുള്ള മാസങ്ങളിലുമായി അവസാനിക്കാനിരിക്കെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ചീഫ് സെക്രട്ടറിയും പി.എസ്.സി സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണം. കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിയമനം നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടാകുന്നതിനാല്‍ യോഗ്യതയുള്ളവര്‍ അവഗണിക്കപ്പെടുന്നതായി നടപടിക്രമത്തില്‍ പറയുന്നു. തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണ്. പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ രണ്ടു വര്‍ഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: