പീരുമേട്: വണ്ടിപ്പെരിയാര്‍ മഞ്ചുമല മാരിയമ്മന്‍ കോവില്‍ പരിസരത്ത് മാലിന്യദുര്ഗന്ധത്താല് ഭക്തര്‍ ബുദ്ധിമുട്ടിലാകുന്നു. ക്ഷേത്രത്തിന് സമീപ പ്രദേശങ്ങളിലുള്ള താമസക്കാര്‍ വീടുകളില്‍ നിന്നുള്ള മാലിന്യം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിലാണ് നിക്ഷേപിക്കുന്നത്.
പഞ്ചായത്ത് മീന്മാര്ക്കറ്റ് സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന് സമീപമാണ്. മാര്‍ക്കറ്റില്‍ മത്സ്യമാംസ വ്യാപാരം തുടങ്ങിയ സമയത്ത് തന്നെ ക്ഷേത്രഭാരവാഹികളും സമീപവാസികളും എതിര്‍പ്പ് രേഖപ്പെടുത്തിയതാണ്. എന്നാല്‍ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഇത് തുടങ്ങുന്നതിന് പഞ്ചായത്ത് അനുവാദം നല്‍കിയത്. മാര്‍ക്കറ്റില്‍ നിന്നുമുള്ള മാലിന്യം ഒഴുകുന്നത് അയ്യപ്പക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന് മുന്നിലൂടെയുള്ള ഓടയിലൂടെയാണ്.
മീന്‍ മാര്‍ക്കറ്റിലെത്തുന്ന മീന്‍ലോറി ക്ഷേത്രത്തിന് മുന്ഭാഗത്തന്ന് വന്നാണ് തിരിയ്ക്കുന്നത്. ലോറിയില്‍ നിന്നും ഇറ്റ് വീഴുന്ന വെള്ളം ക്ഷേത്രമുറ്റത്തേയ്ക്ക് ആണ് ഒഴുകുന്നത്. ഇതില്‍ ചവിട്ടിവേണം ക്ഷേത്രത്തിനുള്ളില്‍ കടക്കുവാന്‍. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: