പയ്യന്നൂര്‍: ആദിമുച്ചിലോടായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ഉപയോഗിച്ച് പാചകം ചെയ്ത വിഭവങ്ങള്‍ ഒരുക്കുന്നതിന് 13 പ്രാദേശിക കേന്ദ്രങ്ങിലായി ഒരുക്കിയ പച്ചക്കറിക്കൃഷി വിളവെടുപ്പിനായി ഒരുങ്ങി വെള്ളച്ചാല്‍ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് കരിവെള്ളൂര്‍ വലിയച്ഛന് പ്രമോദ് കോമരം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജി.കെ.ഗിരീഷ്, ട്രഷറര്‍ കെ.രഘുരാമന് മാസ്റ്റര്‍, ഒ.രാജന്, കെ.കെ.വി.ദാമോദരന്‍, യു.വി.കേളു, കെ.വി.ദിനേശന്, സി.വി.കുഞ്ഞികൃഷ്ണന്, ദിലീപ് മെട്ടമ്മല്‍, പി.വി.രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. വെള്ളരി, മത്തന്‍, കുമ്പളം മുതലായ പച്ചക്കറികളാണ് തികച്ചും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. കൂടാതെ ക്ഷേത്ര പരിധിയിലെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ വാഴക്കന്ന് ഉപയോഗിച്ച് ഉല്പാദിപ്പിച്ച നേന്ത്രവാഴക്കുലയും വരും ദിവസങ്ങളില്‍ വിളവെടുക്കുന്നതാണ്. ഓണക്കുന്ന്, ചന്തേര, ഈയ്യക്കാട്, കൊടക്കാട്, പലിയേരി, വടക്കുമ്പാട്, വെള്ളച്ചാല്‍, പുത്തിലോട്ട്, പിലിക്കോട്, പെരളം എന്നീ പ്രദേശങ്ങളിലായാണ് കൃഷി ചെയ്തത്. നാട്ടുകാരുടെ കൂട്ടായ്മയോടെ നടക്കുന്ന പെരുങ്കളിയാട്ടം ജനുവരി 7 മുതല്‍ 12 വരെയാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: