ന്യൂദല്‍ഹി: കക്കൂസ് മാലിന്യം യാത്രാമദ്ധ്യേ ആകാശത്ത് തള്ളുന്ന വിമാനക്കമ്പനികളില്‍ നിന്ന് 50,000 രൂപ വരെ പിഴയീടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്കാന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്കി.
യാത്രാമദ്ധ്യേ മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ വിമാനങ്ങളില്‍ നിന്ന് പുറന്തളളാന്‍ പാടില്ലെന്ന് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. വിമാനക്കമ്പനികളുടെ ഇത്തരം നീക്കങ്ങള്‍ സ്വച്ഛ് ഭാരത് അഭയാന് ഉള്‍പ്പെടെയുളള പദ്ധതികളെ അട്ടിമറിക്കുന്നതാണെന്നും നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് കടുത്ത പിഴയാണ് നല്‍കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഈ തുക മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്നും വിഷയത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപമുളള ജനവാസ മേഖലകളില്‍ വിമാനങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം പുറന്തളളുന്നതായി ചൂണ്ടിക്കാട്ടി വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്. ജനറല്‍ സത്വന്ത് സിംഗ് ദാഹിയ ആണ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: