പയ്യാവൂര്‍: മുത്തപ്പന് ദേവസ്ഥാനത്തെ തുലാഭാരത്തിനും ഗോത്ര സംസ്ക്കാരത്തിന്റെ സ്വാധീനമുണ്ട്. ദൈവത്തിനു മുന്നില്‍ വച്ച് കുഞ്ഞുങ്ങളെ തുലാഭാരത്തട്ടിലിരുത്തി തൂക്കുന്നു. തുലാഭാരത്തിനായി ഭക്തന് കൊണ്ടുവരുന്ന ദ്രവ്യം പോരാതെ വന്നാല്‍ പകരം കാട്ടുകല്ല് വച്ച് ഭാരം തുല്യമാക്കാനുള്ള അനുവാദം മുത്തപ്പന് നല്കുന്നു എന്നത് കുന്നത്തൂര്‍പാടിയുടെ പ്രത്യേകതയാണ്. നിര്‍ധനനായ ഒരു ഭക്തനു തുലാഭാരം നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ വെറും കാട്ടുകല്ല് കൊണ്ടു മാത്രം അത് നടത്താനുള്ള കൃപാതിരേകവും മുത്തപ്പനുണ്ട്. തുലാഭാരം കഴിഞ്ഞാല്‍ മുത്തപ്പന്റെ ചടങ്ങുകളെല്ലാം കഴിയുന്നു. ഇരുട്ടോടെ വന്ന് ഇരുട്ടോടെ പോകണം എന്നാണ് നിശ്ചയം. കിഴക്ക് വെള്ള കീറുംമുമ്പേ താഴത്തെ പീഠക്കല്ലിന്മേല് വന്നു മുടിയഴിക്കണം. തിരുമുടി അഴിക്കുന്ന മൂഹൂര്‍ത്തം പ്രഖ്യാപിച്ച് കതിന മുഴങ്ങും. അഴിച്ചെടുത്ത തിരുമുടി നേരേ മഠപ്പുരയ്ക്ക് ഉള്ളിലേക്ക് കൊണ്ടുപോകണം. കുന്നത്തൂര്‍പാടിയിലെ ഓടച്ചൂട്ട് വെളിച്ചത്തിന് ദീപപ്രകാശമെന്നും സൂര്യപ്രകാശത്തിനു ദിവ്യപ്രകാശമെന്നുമാണ് തിരുവപ്പന പറയുക. ദിവ്യപ്രകാശത്തിനു മുന്‍പ് ഇവിടെ മുടിയഴിക്കണം. ജനുവരി 15 ന് ഈ വര്‍ഷത്തെ തിരുവപ്പന മഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: