ന്യൂദല്‍ഹി: ആയിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്റ്റി സേവനങ്ങള്‍ക്ക് ഫീസ് ചുമത്തരുതെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രധനമന്ത്രാലയം നിര്‍ദ്ദേശം നല്കി.
ഡിജിറ്റല്‍, കാര്‍ഡ് പേയ്മെന്റുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളായ ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വ്വീസ് (ഐഎംപിഎസ്), യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ), നാഷണല്‍ ഇലക്ടോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്റ്റി) എന്നിവ വഴി നടത്തുന്ന 1000 രൂപയ്ക്ക് മുകളിലുള്ള ക്രയവിക്രയങ്ങള്‍ക്ക് ഫീസ് ചുമത്തരുതെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യസേവന വകുപ്പ് എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും നല്കിയ നിര്‍ദ്ദേശം.
അണ്‍സ്ട്രക്ച്ചേഡ് സപ്ളിമെന്ററി സര്‍വ്വീസ് ഡേറ്റ (യുഎസ്എസ്ഡി) വഴിയുള്ള 1000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ആര്.ബി.ഐ ചുമത്തുന്ന കസ്റ്റമര്‍ ചാര്‍ജ്ജില്‍ അഞ്ച് പൈസയുടെ കിഴിവ് അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള എല്ലാ ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും.
അടുത്തിടെ യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്റ്റി എന്നിവവഴി നടത്തുന്ന 1000 രൂപയ്ക്ക് മുകളിലുള്ള കാര്‍ഡ്, ഡിജിറ്റല്‍ ഇടപാടുകളുടെ കസ്റ്റമര്‍ ചാര്‍ജ്ജ് റിസര്‍വ്വ് ബാങ്ക് യുക്തിസഹമാക്കിയിരുന്നു. 2000 രൂപ വരെയുള്ള ഡബിറ്റ് കാര്ഡുകള്ക്കുള്ളമെര്ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആര്‍) ആര്‍ബിഐ അടുത്ത മാസം ഒന്നാം തീയതി മുതല്‍ മാര്‍ച്ച് 31 വരെ യുക്തിസഹമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: