മലപ്പുറം: അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. തിരൂരങ്ങാടി കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി മലപ്പുറം ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ പോലീസിനെയും ഭീകരവാദികളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പിണറായി ശ്രമിക്കുന്നത്. സ്വന്തം പഞ്ചായത്തില്‍ പോലും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു മുഖ്യമന്ത്രിയെ കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമടക്കമുള്ള എല്ലാ അക്രമങ്ങളെയും ബോധപൂര്‍വ്വം പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സിപിഎമ്മിന്റെ തന്ത്രം ഇനിയും അനുവദിക്കാനാവില്ല.
അധികാരം നിലനിര്‍ത്താന്‍ ഭീകരവാദികളെ വരെ പിന്തുണക്കുന്ന തരത്തിലേക്ക് സിപിഎം തരംതാഴ്ന്നതില്‍ അത്ഭുതമില്ല. അവരുടെ പാരമ്പര്യം തന്നെ അതാണ്. ഹൈന്ദവരെയും ഹൈന്ദവ സംഘടനകളെയും പോലീസിനെ ഉപയോഗിച്ച് നിരന്തരം വേട്ടയാടിപ്പിക്കുന്ന ആരെ പ്രീതിപ്പെടുത്താനാണെന്ന് പിണറായി വ്യക്തമാക്കണം. സത്യസരണി പോലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന മുഖ്യമന്ത്രിയെ ജനം പടിയിറക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.നന്ദകുമാര്‍ സ്വാഗതവും ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശിധരന് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി, സംഭാഗ് കാര്യവാഹ് കെ.ദാമോദരന്‍, വിഭാഗ് സംഘചാലക് കെ.ചാരു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: