എടത്വാ: ഇടതുപക്ഷ യൂണിയനിലെ തൊഴിലാളികള്‍ ജലഅതോറിറ്റി കരാറുകാരനെ ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന് പരാതി. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഇടതുപക്ഷത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.
എടത്വാ, തലവടി പഞ്ചായത്തുകളിലെ മെയിന്റനന്‍സ്, വാല്‍വ് ഓപ്പറേറ്റര്‍ കരാര്‍ ഏറ്റെടുത്ത എടത്വാ സ്വദേശി ബിജുവിനെതിരെയാണ് ഒരുകൂട്ടം ഇടതുപക്ഷ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ രംഗത്തെത്തിയത്.
മെയിന്റന്‍സ് ജോലിമാത്രം ചെയ്താല്‍ മതിയെന്നും വാല്‍വ് ഓപ്പറേറ്റ് ചെയ്യാന്‍ തങ്ങളെ നിയമിച്ചിട്ടുണ്ടെന്നുമാണ് ഈ തൊഴിലാളികള്‍ പറയുന്നത്. സംസ്ഥാനത്ത് ഇടതുഭരണം വന്നശേഷം വാല്‍വ് ഓപ്പറേറ്ററായി കയറിക്കൂടി മൂന്നോളം തൊഴിലാളികളാണ് ഇതിനുപിന്നിലെന്ന് ബിജു ആരോപിക്കുന്നു. കരാറുകാരന് ജലഅതോറിറ്റി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു.
ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ താക്കീത് ചെയ്തെങ്കിലും ഇവര്‍ വഴങ്ങാത്ത മട്ടാണ്. തുടര്‍ന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. തീരുമാനം ഇന്നുണ്ടാകുമെന്നാണ് എംഎല്‍എയുടെ ഓഫീസ് ഉറപ്പുനല്‍കിയിരിക്കുന്നത്. തലവടി, എടത്വാ പഞ്ചായത്തിലെ പൈപ്പ് അറ്റകുറ്റപണിക്കും, വാല്‍വ് ഓപ്പറേറ്ററിനുമായി 74,000 രൂപ കെട്ടിവെച്ചാണ് ബിജു കരാര്‍ ഏറ്റെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച പണിക്കിറങ്ങിയെങ്കിലും ബിജുവിനേയോ, മറ്റുപണിക്കാരേയോ തൊഴിലാളികള്‍ പണിചെയ്യാന്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല. രണ്ടുപഞ്ചായത്തിലുമായി പതിനാലോളം വാല്‍വുകളുടെ അറ്റകുറ്റപ്പണി ചെയ്യാനിരിക്കേയാണ് തൊഴിലാളികളുടെ പ്രതിഷേധം.
ചില ഇടതു നേതാക്കളുടെ പിന്തുണയിലാണ് താത്കാലിക തൊഴിലാളികള്‍ കരാറുകാരനെ ജോലി ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുന്നതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: