കാഞ്ഞാര്‍: മുട്ടം ടൗണിലെ സിനിമാ തിയേറ്ററിലേക്കുള്ള റോഡ് എം.പി ഫണ്ട് ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുന്നത് വിവാദമായി. തിയേറ്ററിന് സമീപത്തുകൂടി കടന്നു പോകുന്ന റോഡ് മൂന്ന് കുടുംബങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ഗതാഗത യോഗ്യമല്ലാത്ത നിരവധി റോഡുകള്‍ പഞ്ചായത്തില്‍ ഉള്ളപ്പോഴാണ് ചില വ്യക്തികള്‍ക്ക് മാത്രം ഉപകാരപ്പെടുന്ന റോഡ് അറ്റകുറ്റപണികള്‍ നടത്തുവാനുള്ള നീക്കം നടത്തുന്നത്. മൂന്ന് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. തിയേറ്റര്‍ കഴിഞ്ഞ് ഇരുന്നൂറ് മീറ്ററോളം കഴിഞ്ഞാല്‍ റോഡ് തീരുകയാണ്.
മറ്റൊരു പ്രദേശവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത റോഡാണ് സ്ഥാപിത താത്പര്യത്തിന്റെ പേരില്‍ എം പി ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നത്. ആര്‍ക്കും പ്രയോജനമില്ലാത്ത റോഡ് രാഷ്ട്രീയ താത്പര്യങ്ങള്‍ അനുസരിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്.
ഓട്ടോറിക്ഷക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നടിഞ്ഞ റോഡുകള്‍ ഉള്ളപ്പോഴാണ് വിരളിലെണ്ണാവുന്ന കുടുബങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന റോഡ് ഗതാഗതയോഗ്യമാക്കുവാനുള്ള നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: