തൃശൂര്‍: നാട്ടകം പോളിടെക്നിക്കില്‍ ദളിത് വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.
തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന് നേരെയുള്ള ക്രൂരമായ ആക്രമണമാണിത്. പോളിടെക്നിക്ക് ഹോസ്റ്റല്‍ സിപിഎം ഗുണ്ടകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഹോസ്റ്റല്‍ റെയ്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ബിജെപി നടത്തിയ മാര്‍ച്ചിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിച്ചത് സിപിഎമ്മിന്റെ താത്പര്യം സംരക്ഷിക്കാനാണ.്
പോലീസിന്റെ ഇപ്പോഴത്തെ നടപടികളില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അസംതൃപ്തരുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്രം വിഷയത്തില്‍ ഇടപെടുമെന്നും മുരളീധരന് അറിയിച്ചു. അവിനാശിനെ സന്ദര്‍ശിച്ച അദ്ദേഹം മാതാപിതാക്കളോടും സഹോദരനോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജനറല്‍ സെക്രട്ടറി കെകെ. അനീഷ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എം. ചന്ദ്രന്, കൗണ്‍സിലര്‍ പൂര്‍ണ്ണിമ സുരേഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് വിനോദ് പൊള്ളഞ്ചേരി, കര്‍ഷക മോര്‍ച്ച ജില്ലാപ്രസിഡന്റ് സുനില്‍ ജി മാക്കന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഘുനാഥ് സി മേനോന്, പ്രദീപ് കുമാര്‍ എന്നിവരും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: