വാരാണസി: വാരാണസിയില്‍ 1000 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന നാല് ആശുപത്രികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. നോട്ട് നിരോധനത്തിന് ശേഷം ആദ്യമായാണ് മോദി സ്വന്തം മണ്ഡലം സന്ദര്‍ശിക്കുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ 500 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ കാന്‍സര്‍ സെന്ററിന്റെയും 200 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന സെന്റിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സര്‍വകലാശാലയുടെ വളപ്പിലാണ് ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്.
സര്‍വകലാശാലയിലെ രാഷ്ട്രീയ സംസ്കൃതി മഹോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
തുടര്‍ന്ന് കബീര്‍ നഗര്‍ സന്ദര്‍ശിച്ച മോദി ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്ക്കീമിന്റെ പുരോഗതി വിലയിരുത്തി. 572 കോടി രൂപാ ചെലവിലാണ് വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്.
പണ്ഡിപൂരില് 150 കോടി രൂപാ ചെലവില്‍ 150 കിടക്കകളുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു. ബിആര്‍എസ് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
വാരാണസിയിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി മോദി സംവദിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: