കളമശേരി: മെഡിക്കല്‍ കോളേജിലെ ഫാര്‍മസി രാത്രിയിലും ഞായറാഴ്ചകളിലും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് രോഗികളെ വലയ്ക്കുന്നു. അപകടത്തില്‍ പെട്ടും രോഗം മൂര്‍ഛിച്ചും അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ ദിവസങ്ങളില്‍ മരുന്ന് വാങ്ങണമെങ്കില്‍ മൂന്നര കിലോമീറ്റര്‍ ദൂരെ കളമശേരിയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രി 10 കഴിഞ്ഞാല്‍ ഇവയും മെഡിക്കല്‍ ഷോപ്പുകളും അടയ്ക്കും. പിന്നീട് എറണാകുളം ടൗണിലേക്ക് എത്തണമെന്ന് രോഗികള്‍ പറയുന്നു. മെഡിക്കല്‍ കോളേജിന് മുന്നില്‍ നിന്ന് അസമയങ്ങളില്‍ ഓട്ടോറിക്ഷ കിട്ടാനും ബുദ്ധിമുട്ടാണ്.
നിലവിലുള്ള ഫാര്‍മസി കൂടാതെ കാരുണ്യ ഫാര്‍മസി ആരംഭിച്ചെങ്കിലും അടിയന്തര ചികിത്സയ്ക്കായി രാത്രിയെത്തുന്നവര്‍ക്ക് മരുന്ന് ലഭിക്കുന്നില്ല. ഞായറാഴ്ചയും ഇത് തന്നെയാണ് സ്ഥിതി. ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തരമായി ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഉത്ഘാടന മാമാങ്കങ്ങള്‍ക്ക് മാത്രമെത്തുന്ന മന്ത്രിമാരും ജനപ്രതിനിധികളും മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: