മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമി ബേക്കറി ഉടമയായ മോഹനന്റെ വീട്ടിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പണം തിരിച്ചുനല്‍കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് ഉത്തരവിട്ടു. 6,67,050 രൂപയാണ് മോഹനന്റെ വീട്ടില്‍നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നത്. ഈ തുക കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ബിനാമിയാണെന്ന ആരോപണം തെളിയിക്കാനോ അനധികൃത പണമാണെന്നോ തെളിവില്ലെന്നും കോടതി കണ്ടെത്തുകയും നോട്ടുകള്‍ അസാധുവായതിനാല്‍ പണം നല്‍കണമെന്നുമായിരുന്നു മോഹനന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. മോഹന്റെ പേരില്‍ സ്ഥിരനിക്ഷേപമായി മൂന്ന് വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുവാനും രസീത് കോടതിയില്‍ ഹാജരാക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബര്‍ 3ന് ആയിരുന്നു വിജിലന്‍സ് റെയ്ഡ്. മോഹന്റെ വീട്ടില്‍നിന്നും 6,67,050രൂപയാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് 19ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പണം തിരിച്ച് കിട്ടുന്നതിന് മോഹനന് ഹര്‍ജി നല്‍കിയിരുന്നു.
താന്‍ മന്ത്രിയുടെ ബിനാമിയല്ലെന്നും 1986മുതല്‍ ബേക്കറി ബിസിനസ്സ് നടത്തിവരുന്നതായും 11 ബേക്കറി സ്ഥാപനങ്ങള്‍ ജില്ലയില്‍ നടത്തിവരുന്നുണ്ടെന്നും ഇതിനായി ഒന്നരകോടിയോളം രൂപ ലോണ്‍ ഉണ്ടെന്നും 2ന് പൊതുപണിമുടക്കായതിനാല്‍ ബാങ്കില്‍നിന്ന് ശേഖരിച്ച് തൊഴിലാളികള്‍ക്ക് നല്കാന്വച്ചിരുന്ന തുകയാണെന്നും വര്‍ഷംതോറും ഇന്‍കംടാക്സ് അടച്ചുവരുന്നതാണെന്നും ഇതുസംബന്ധിച്ച രേഖകളും കോടതിയില്‍ ഹാജരാക്കി എങ്കിലും ഒക്ടോബര്‍ 18-ന് കോടതി പരിഗണിച്ച കേസ് നവംബര്‍ 2-ലേയ്ക്ക് മാറ്റിയെങ്കിലും എന്നാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 19-ന് കേസ് മാറ്റുകയും അന്ന് വിശദമായ വാദത്തിനുശേഷമാണ് 21ലേയ്ക്ക് വിധി പറയുവാനും വീണ്ടും ഇന്നലെ മാറ്റുകയായിരുന്നു.
മറ്റൊരു ബിനാമിയായ ബാബുറാം തന്റെ വീട്ടില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്ത പ്രമാണങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയരുന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സ്ഥലമിടപാടുമായി ബന്ധപ്പെട്ട എഗ്രിമെന്റ്, ആധാരം, പട്ടയം തുടങ്ങിയവയടക്കം 22 പ്രമാണങ്ങളാണ് പിടിച്ചെടുത്തായിരുന്നത് ഇവ തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് മുമ്പ് ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: