മൂവാറ്റുപുഴ: ജലഅതോറിറ്റിയില്‍ കരാറുകാര്‍ മുഖേന താത്കാലികമായി ജോലിക്കാരെ നിയമിച്ച് വ്യാജരേഖയുണ്ടാക്കി അനധികൃതമായി പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.മാധവന് ഉത്തരവിട്ടു.
വാഴക്കുളം കാവന കടമ്പനാട്ട് വീട്ടില്‍ ജോസ് കുര്യന്, അഡ്വ. പോള്‍ മാത്യു മുഖാന്തരം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. മൂവാറ്റുപുഴ വാട്ടര്‍ അതോറിട്ടി സബ് ഡിവിഷണല്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍, അസി.എഞ്ചിനീയര്‍ എം.ജെ. വത്സമ്മ, ഡിവിഷണല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ജയശ്രീ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. ജില്ലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: