കാബൂള്‍: കാബൂളില്‍ പാര്‍ലമെന്റ് അംഗത്തിന്റെ വസതിയില്‍ അതിക്രമിച്ച കടന്ന താലിബാന് ഭീകരര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എട്ടു പേരെ വെടിവച്ച് കൊലപ്പെടുത്തി. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നുള്ള അംഗം മിര്‍ വാലിയുടെ വീട്ടിലാണ് ഭീകരർ ആക്രമണം നടത്തിയത്.
സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് താലിബാന് വെളിപ്പെടുത്തി. നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരെയും പോലീസ് വധിച്ചു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ആക്രമണത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: