കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടിയെ അനുകൂലിച്ച് വിദ്യാഭ്യാസ മന്ത്രി. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
ഒരു ക്യാമ്പസിന് ചേര്‍ന്ന രീതിയിലല്ല അവിടത്തെ ചുമരെഴുത്ത്. അതുകൊണ്ടാണ് സ്പീക്കര്‍ നിയമനടപടി സ്വീകരിച്ചത്. സംസ്കാര ശൂന്യമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രിന്‍സിപ്പലിന് പുറമേ പോലീസിനും ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് നല്കിയ പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം എസ്എഫ്ഐ ഉപരോധിച്ചിരുന്നു. കോളേജിന്റെ ചുമരുകളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള വാചകങ്ങളും മുദ്രാവാക്യങ്ങളും കവിതകളും എഴുതിയെന്നാണ് പ്രിന്‍സിപ്പല്‍ നല്കിയ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: