ചേര്‍ത്തല: എണ്‍പത്തിനാലാമത് ശിവഗിരി തീര്ഥാനടനത്തിന് മുന്നോടിയായി താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കൊടിക്കയര്‍ പദയാത്ര ഇന്ന് ആരംഭിക്കും. നൂറോളം പേര് പങ്കെടുക്കും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പദയാത്രക്ക് സ്വീകരണം നല്‍കും.
കളവംകോടം ശക്തീശ്വര ക്ഷേത്രാങ്കണത്തില്‍ രാവിലെ 10.30 ന് മന്ത്രി പി. തിലോത്തമന് പദയാത്ര ഉദ്ഘാടനം ചെയ്യും. സി.കെ. വിജയഘോഷ് അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കൊടിക്കയറും ചരങ്കാട്ട് കയര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.ആര്. ദേവരാജന്‍ കൊടിയും കൈമാറും. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും. എ.എം. ആരീഫ് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തും. തുടര്‍ന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് ഏഴിന് വളവനാട് ദേവീക്ഷേത്രത്തില്‍ സമാപിക്കും. 24 ന് വൈകിട്ട് ആറിന് പുന്നപ്ര അറവുകാട് ദേവീക്ഷേത്രത്തിലെത്തും. 25 ന് വൈകിട്ട് കരുവാറ്റ ഗുരുമന്ദിരത്തിലാണ് ജാഥ അംഗങ്ങള്‍ വിശ്രമിക്കുക.
26 ന് വൈകിട്ട് ആറിന് ഓച്ചിറ ക്ഷേത്രത്തില്‍ എത്തിച്ചേരും. 27 ന് വൈകിട്ട് ആറിന് കൊല്ലം ഉളിയക്കാവില്‍ സമാപിക്കും. 28 ന് വൈകിട്ട് അഞ്ചിന് മുള്ളുകാവ് നാഗരാജ ക്ഷേത്രത്തിലെത്തും. 29 ന് പാരിപ്പള്ളി കവല, ചാവാര്കോട്, വര്‍ക്കല എസ്എന്‍ കോളജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് ആറിന് ശിവഗിരി സമാധി മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: