മൂന്നാര്‍: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറും, പാതയോരത്തെ നാലു പെട്ടിക്കടകളും കാട്ടാന അടിച്ചു തകര്‍ത്തു. ടൗണിലെ വ്യാപാരിയായ രാമരാജിന്റെ കാറാണ് തകര്‍ത്തത്. മാട്ടുപ്പെട്ടി റോഡില്വേല്മുടി ബംഗ്ളാവിനു സമീപത്ത് താമസിക്കുന്ന ഡ്രൈവര്‍ മണി രാത്രിയില്‍ ഓട്ടം കഴിഞ്ഞ് വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് ഇന്നലെ വെളുപ്പിന് ഒരു മണിക്ക് എത്തിയ ഒറ്റയാന് തകര്‍ത്തത്. ഇതിനു ശേഷം രണ്ടു മണിക്കാണ് ഫോട്ടോ പോയിന്റിലെ നാല് വഴിയോര കടകള്‍ അടിച്ചു നശിപ്പിച്ചത്. കൊരണ്ടക്കാട് സ്വദേശികളായ രാജാ, ജോസഫ്, മാരി പാണ്ടി, ചിന്നപ്പന് എന്നിവരുടെ കടകളാണ് നശിപ്പിച്ചത്. കടകള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന കാരറ്റ്, ചോളം, ചോക് ലെറ്റ് എന്നിവ തിന്ന ശേഷമാണ് കൊമ്പന് മടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എട്ടു വാഹനങ്ങളാണ് ഇതെ കൊമ്പന് തകര്‍ത്തത് പെരിയവുര പുതുക്കാട്, ഗൂഡാര്‍വിള, അരുവിക്കാട്, എക്കോ പോയ്ന്റ്, ഗ്രഹാം സ്ലാന്റ് എന്നിവടങ്ങളിലാണ് നാല് ഓട്ടോകളും, നാല് കാറുകളും, കാട്ടാന നശിപ്പിച്ചത്. സന്ധ്യയാകുന്നതോടെ കാട്ടാനകള്‍ റോഡില്‍ ഇറങ്ങുന്നതു മൂലം, എസ്റ്റേറ്റ് മേഖലകളിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മേഖലയില്‍ കാട്ടാനശല്യം ഇത്രയധികം കൂടിയിട്ടും വനംവകുപ്പ് അധികൃതര്‍ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: