എടത്വാ: ത്രാസ് പതിക്കുന്നതിന്റെ പേരില്‍ ലീഗല്‍മെട്രോളജി വകുപ്പിന്റെ തീവെട്ടികൊള്ള. കഴിഞ്ഞ ദിവസം ത്രാസ് പതിപ്പിക്കാനായി എടത്വാ, തകഴി പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എത്തിയ ലീഗല്‍മെട്രോളജി ഉദ്യോഗസ്ഥരാണ് കച്ചവട സ്ഥാപനങ്ങളില്‍നിന്ന് ഇരട്ടിതുക ഈടാക്കിയത്.
ത്രാസ് പതിപ്പിക്കാനായി സര്‍ക്കാര്‍ഫീസും, ജീവനക്കാരുടെ അലവന്സുമുള്പെടെ 600 രൂപ നിരക്കില്‍ ഈടാക്കിയിരുന്നെങ്കില്‍ ഇത്തവണ കടകളില്‍ നേരിട്ടെത്തിയ ഉദ്യോഗസ്ഥര്‍ 1,000 രൂപായാണ് ചോദിച്ചുവാങ്ങിയത്.
ചെറുകിട പെട്ടിക്കടകളില്‍പോലും ഉദ്യോഗസ്ഥര്‍ കടുംപിടുത്തം നടത്തി ഇരന്നുവാങ്ങിയെന്നും, ഫീസ് കെട്ടാത്തവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. ചെറുകിട കച്ചവടസ്ഥാപന ഉടമകള്‍ ലീഗല്‍മെട്രോളജിയുടെ ഓഫീസില്‍ നേരിട്ടുചെന്ന് പതിപ്പിക്കാനാണ് തീരുമാനം.
പ്രതിദിനം നൂറുരൂപായില് താഴെമാത്രം വരുമാനമുള്ള പെട്ടികടകളില്‍ നിന്ന് വന്‍തുക ഈടാക്കുന്നത് പലരേയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട തുക നല്കണമെങ്കില് പെട്ടികട ഉടമകള്‍ ആള്ചകളോളം വച്ചവടം നടത്തേണ്ടിവരും.
വന്‍കിട ബിസന്സുകാരില്നിന്നും ചെറുകിട കച്ചവടക്കാരില്‍നിന്നും ഒരുപോലെ ഫീസ് ഈടാക്കുന്ന ലീഗല്‍മെട്രോളജി വകുപ്പിന്റെ നടപടി അവസാനിപ്പിക്കണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: