കണ്ണൂര്‍: നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് നോട്ട് മാറ്റി നല്കിയ ആദ്യ ദിവസം ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ ബാങ്കില്‍ സിബിഐ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധന അവസാനിച്ചു. വരും ദിവസങ്ങളില്‍ ജില്ലാ ബാങ്കിന്റെ ജില്ലയിലെ ചില ബ്രാഞ്ചുകളിലും ഏറ്റവും അധികം നിക്ഷേപമുളള ആറോളം പ്രാഥമിക സഹകരണ സംഘങ്ങളിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തുമെന്നറിയുന്നു. നോട്ട് അസാധുവാക്കിയതിന്റെ തൊട്ടടുത്ത രണ്ട് ദിവസങ്ങളില്‍ പതിവില്‍ കവിഞ്ഞ നിക്ഷേപം ചില ശാഖകളിലും പ്രാഥമിക സംഘങ്ങളിലും പണം നിക്ഷേപിക്കപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നിന്നും വിത്യസ്തമായി 1000, 500 നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ മാസം ചില അക്കൗണ്ടുകളിലേക്ക് കൂടുതലായി പണം നിക്ഷേപിക്കപ്പെട്ടിട്ടുളളതായാണ് എന്‍ഫോഴ്സ്മെന്റിന് ബോധ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: