കണ്ണൂര്‍: 2017 ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള് കലോത്സവത്തിനുളള ഒരുക്കങ്ങള്‍ക്ക് വേഗം കൂടി. ഇന്നലെ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളുടെ സമയക്രമവും വേദികളും ഉള്‍ക്കൊളളുന്ന ബ്രോഷര്‍ പുറത്തിറക്കി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളോടെയാണ് കലോത്സവ സംഘാടകസമിതി പരിപാടികള്‍ ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാന മത്സരവേദികളിലെല്ലാം ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വെളളത്തിന്റെ അപര്യാപ്തത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമെന്ന നിലയില്‍ മത്സരവേദികള്‍ക്കെല്ലാം സംസ്ഥ്നത്തെ വ്യത്യസ്ഥ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
20 വേദികളിലായാണ് കലാമാമാങ്കം അരങ്ങേറുക. വേദി 1 മുതല്‍ യഥാക്രമം നിള (പോലീസ് മൈതാനം), ചന്ദ്രഗിരി(കലക്ട്രേറ്റ് മൈതാനം), കബനി (ടൗണ്‍ സ്ക്വയര്‍), പമ്പ(ജവഹര്‍ സ്റ്റേഡിയം), വളപട്ടണം(ജീവിഎച്ച്എസ്എസ്), കല്ലായി(ഗവ. യുപി സ്ക്കൂള് മുഴത്തടം), കവ്വായി (പോലീസ് ഓഡിറ്റോറിയം), കാര്യങ്കോട്(ഗവ.യുപി സ്ക്കൂള്), ഭവാനി (ശിക്ഷക്സദന്‍ ഓഡിറ്റോറിയം), പല്ലന (തളാപ്പ് മിക്സഡ് യുപി), നെയ്യാര്‍ (ജവഹര്‍ സ്റ്റേഡിയം), പാമ്പാര്‍(ഗവ. ടൗണ്‍ എച്ച്എസ്എസ്, ഓപ്പണ്‍ സ്റ്റേജ്), കടലുണ്ടി (ടൗണ്‍ എച്ച്എസ്എസ് ഹാള്‍), പെരിയാര്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്), മീനച്ചില്‍ (സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), മണിമല(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കല്ലട(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), കരമന(സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് റൂം), ചാലിയാര്‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട്, പളളിക്കുന്ന്), മയ്യഴി (സ്റ്റേഡിയം കോര്‍ണ്ണര്‍) എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. 24 ദിവസം ബാക്കി നില്‍ക്കെ കലോത്സവത്തിന്റെ നടത്തിപ്പിനായി ഇതുവരെ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് 29 ന് അവസാനഘട്ട വിലയിരുത്തല്‍ ഡിപിഐയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: