ആലക്കോട്: കാര്‍ത്തികപുരം ക്ഷീരോല്പാദക സംഘത്തിന്റെ രശീതുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഘം ഓഫീസിന് മുന്നിലെ ഓവുചാലില്‍ നിന്നാണ് ഭാഗീകമായി കത്തിയ രശീതുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഘത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആറുപേരും കോണ്‍ഗ്രസിലെ മൂന്ന് പേരും വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഒരുവിഭാഗം പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തില്‍ രേഖകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: