കാക്കനാട്: വമ്പന്‍ നിക്ഷേപകരുടെ പേര് വിവരം ശേഖരിക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി. സഹകരണ സംഘങ്ങള്‍ ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ എട്ടിന് ശേഷം നടത്തിയ വലിയ തുകയുടെ ഇടപാടുകളാണ് പ്രധാനമായും പരിശോധിച്ചത്. അസാധു നോട്ടുകള്‍ എത്രയാണ് സ്വീകരിച്ചത്, ഇനിയെത്ര ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. കാക്കനാട് ജില്ലാ സഹകരണ ബാങ്കിലും നാല് ശാഖകളിലുമായിരുന്നു പരിശോധന. വടക്കന്‍ പറവൂര്‍, ആലുവ, തൃക്കാക്കര, പെരുമ്പാവൂര്‍ മെയിന്‍ എന്നീ ശാഖകളിലായിരുന്നു പരിശോധന.
പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടില്ലെന്നാണ് സൂചന. വന്‍ നിക്ഷേപം നടത്തിയ ഇടപാടുകാരുടെയും പ്രാഥമിക സഹകരണ ബാങ്കുളുടെയും നിക്ഷേപങ്ങള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ആദായ നികുതി വകുപ്പ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് മുമ്പ് നബാര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വ്യക്തിഗത അക്കൗണ്ടുകളുടെ കാര്യത്തില്‍ മാത്രമാണ് കെ വൈ സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളതെന്നാണ് സൂചന. അതേസമയം പ്രാഥമിക സഹരണ സംഘങ്ങളില്‍ നിന്ന് ജില്ലാ സഹകരണ ബാങ്ക് സ്വീകരിച്ച കോടികളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അക്കൗണ്ട് ഉടമയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്കുന്ന കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതായും സൂചനയുണ്ട്.
കെവൈസി പൂര്‍ണമായും പാലിച്ചതും പാലിക്കാത്തതുമായുള്ള അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു. കെവൈസി മുമ്പ് നിര്‍ബന്ധമായിരുന്നില്ലെന്നും ഇപ്പോഴാണ് നിര്‍ബന്ധമാക്കിയതെന്നാണ് ബാങ്ക് മാനേജ്മെന്റിന്റെ വിശദീകരണം. നവംബര്‍ എട്ടിനു ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ സഹരണ ബാങ്കിന് 65 ശാഖകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: