ദുബായ്: ഈ വര്‍ഷത്തെ ഐസിസി ഏകദിന ടീമിന്റെ നായകനായി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി തെരഞ്ഞെടുത്തു. എന്നാല്‍ ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ നായകന് ഇടമില്ല. അതേസമയം ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിങ് ധോണി ഏകദിന ടീമില്‍ ഇടംപിടിച്ചില്ല.
ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം ഈ വര്‍ഷത്തെ ക്രിക്കറ്റര്‍ ഒാഫ് ദി ഇയര്‍ പുരസ്കാരം നേടിയ ആര്. അശ്വിന് മാത്രമാണ്. എകദിന ടീമില്‍ കോഹ്ലിക്ക് പുറമെ രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയോട് 4-0ന്റെ തോല്‍വി വഴങ്ങിയെങ്കിലും ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്കാണ് ഐസിസി ടെസ്റ്റ് ടീം നായകന്. നാല് പേരാണ് ഇംഗ്ലണ്ടില്‍ നിന്ന് ഇടംപിടിച്ചിട്ടുള്ളത്.
ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), അലിസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്, ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ് (ന്യൂസിലാന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ആദം വോഗസ് (ഓസ്ട്രേലിയ), ജോണി ബ്രിസ്റ്റോ (ഇംഗ്ലണ്ട്, വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), ആര്. അശ്വിന് (ഇന്ത്യ), രങ്കണ ഹെര്‍ത്ത് (ശ്രീലങ്ക), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), ഡെയ്ല്‍ സ്റ്റെയിന് (ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ).
ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക, വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോഹ്ലി (ഇന്ത്യ, ക്യാപ്റ്റന്‍), എ.ബി. ഡിവില്ലേഴ്സ് (ദക്ഷിണാഫ്രിക്ക), ജോസ് ബട്ലര് (ഇംഗണ്ട്), മിച്ചല്‍ മാര്‍ഷ് (ഓസ്ട്രേലിയ), രവീന്ദ്ര ജഡേജ (ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), സുനില്‍ നരേയ്ന് (വെസ്റ്റ്ഇന്‍ഡീസ്), ഇമ്രാന് താഹിര്‍ (ദക്ഷിണാഫ്രിക്ക).
പ്രതികരിക്കാൻ ഇവിടെ എഴുതുക: