വാഷിങ്ടണ്‍: എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍. അഴിമതിക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നു എന്‍ഡിഎ സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കാനുള്ള നടപടി. അതോടൊപ്പം സാമ്പത്തിക മേഖലയില്‍ ഡിജിറ്റൈസേഷന് കൊണ്ടുവരാനും ഇതുകൊണ്ടു സാധിക്കുമെന്നും ഇന്ത്യന്‍ വംശജര്‍ അറിയിച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ലോങ് ഐലന്‍ഡില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. മോദി സര്‍ക്കാരിന്റെ പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ ഭരണകൂടം അഴിമതിരഹിത ഭരണകൂടമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണെന്ന ബോധവും ജനങ്ങളില്‍ ഉളവാക്കുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് വഴിവെക്കും. വികസിത രാജ്യമായി മാറാനുള്ള ഇന്ത്യയുടെ നീക്കളുടെ ഭാഗമാണിതെന്ന് അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗ്ദീഷ് സ്യൂഹനി പറഞ്ഞു.
അതേസമയം നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം ദൃഢവിശ്വാസത്തോടെ നേതൃത്വം നല്കുന്നവര് ഉണ്ടെങ്കിലേ സാധ്യമാവൂ. 125 ലക്ഷം കോടി ആളുകള്‍ക്കിടയില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ കറന്‍സി പിന്‍വലിക്കല്‍ അത്ര പെട്ടെന്ന് നടക്കുന്നതല്ല. ഇതിനു പിന്നില്‍ ഭരണകൂടത്തിന്റെ ഏറെ നാളത്തെ പ്രയത്നമാണുള്ളതെന്നും സ്യൂഹനി അറിയിച്ചു.
അതിനിടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഈ നടപടിക്ക് ഇന്ത്യന്‍- അമേരിക്കന്‍ ഡോക്ടര്‍മാരില്‍ നിന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എപിപിഐ) പറഞ്ഞു. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ഇന്ത്യന്‍സ് ഇന്‍ അമേരിക്കന്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. സാഷി ഷായും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: