അലപ്പോ: സിറിയന്‍ നഗരമായ അലപ്പോയുടെ നിയന്ത്രണം വിമതരില്‍ നിന്ന് പൂര്‍ണമായും തിരിച്ചുപിടിച്ച് സിറിയന്‍ സൈന്യം. സിറിയന്‍ സൈന്യം മാസങ്ങളായി നടത്തുന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് വിമതരെ ഒഴിപ്പിച്ചതായി പ്രഖ്യാപനം വന്നത്. 2011ല്‍ ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം വിമതര്‍ക്കെതിരെ സൈന്യം കൈവരിക്കുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.
വ്യാഴാഴ്ച രാത്രിയോടെ വിമതരുമായുള്ള അവസാന വാഹനവും നഗരം വിട്ടതോടെയാണ് സിറിയന്‍ സൈന്യത്തിന്റെ പ്രഖ്യാപനമുണ്ടായത്. ഭീകരവാദത്തില്‍നിന്നും ഭീകരരില്‍നിന്നും സിറിയയെ മുക്തമാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ഇവിടെ ആക്രമണം നടത്തിയത്.
കഴിഞ്ഞ എട്ടുദിവസത്തിനകം 34000 പേര് നഗരം വിട്ടതായി റെഡ്ക്രോസ് വക്താവ് ഇന്ഗി സിഡ്കി പറഞ്ഞു. ഡോക്ടര്‍മാരും റെഡ്ക്രോസ് പ്രവര്‍ത്തകരുമായി 400 വാഹനങ്ങള്‍ വെള്ളിയാഴ്ച ആലപ്പോ വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: