കോഴിക്കോട്: കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം തടയാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ എക്സൈസ് വകുപ്പിന്റെ രഹസ്യ നിരീക്ഷണം. ലഹരി മരുന്നുകളുടെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ് കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തെ അറിയിച്ചു ഓപ്പറേഷന് ഭായിയുടെ ഭാഗമായാണ് പരിശോധന.
കൊയിലാണ്ടി റെയ്ഞ്ചി ന്റെ പരിധിയില്‍പ്പെട്ട കീഴരി യൂര്‍, മാവട്ടുമല എന്നീ പ്രദേ ശങ്ങളില് സംയുക്ത റെയ് ഡുകള് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാവട്ടുമല പ്രദേശത്തുനിന്ന് 300 ലിറ്റര്‍ വാഷും 20.4 ലിറ്റര്‍ ചാരാ യവും കണ്ടെടുത്ത് അബ്കാ രി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പാലക്കുളം കള്ളുഷാപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫറോക്ക് റെയ്ഞ്ചിലെ പാറപ്പുറം (മേലേച്ചിറ) കള്ളുഷാപ്പില്‍ പെര്‍മിറ്റ് പ്രകാരമുള്ള കള്ള് മാത്രമാണ് വില്‍പ്പന നടത്തുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ ഷാപ്പില് വില്‍ക്കപ്പെടുന്ന കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നിരവധി തവണ രാസപരിശോധനയ്ക്ക് അയച്ചിരുന്നു.എരഞ്ഞിക്കല്‍ അമ്പ ലപ്പടി ഭാഗങ്ങളിലെ മദ്യവില് പന സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. കേസുക ളൊന്നും കണ്ടെത്തിയിട്ടില്ല. വടകര റെയില്വേസ്റ്റേഷന് പരി സരങ്ങളില് വൈകു ന്നേരങ്ങളിലെ മദ്യവില്പന സംബന്ധിച്ചപരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ വടകര സര്‍ക്കിള്‍ റെയ്ഞ്ച് പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡിവിഷണില്‍ 940 റെയ്ഡുകളും, 23 കമ്പയിന്റ് റെയിഡുകളും നടത്തി. ഇതിനെ തുടര്‍ന്ന് 201 അബ്കാരി കേസുകളും, 10 എന്‍ഡിപിഎസ് കേസുകളും, 427 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും എടുത്തു. 163 പ്രതികളെ അറസ്റ്റ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് 31.01 ലിറ്റര്‍ ചാരായവും 345.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 231.05 ലിറ്റര്‍ മാഹി വിദേശമദ്യവും, 3975 ലിറ്റര്‍ വാഷും, 0.825 കി.ഗ്രാം കഞ്ചാവും, 7.8 ബീയറും, 51.45 കി.ഗ്രാം പുകയില ഉല്പന്നങ്ങളും, 9 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി 702 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിച്ച് 274 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. ഈ കാലയളവില്‍ 16,700 വാഹനങ്ങളും ജില്ലയിലെ വിവിധ റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 34 തവണ ട്രെയിന്‍ പരിശോധനയും നടത്തി.
ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റേയും മയക്കു മരുന്നുകളുടേയും ഉല്പാദനം, വിപണനം, വിതരണം എന്നിവ വര്‍ദ്ധിക്കുവാന്‍ സാധ്യത ഉള്ളത് കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചു മുതല്‍ ജനുവരി 5 വരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ആയി പ്രഖ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്) കെ.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ്, മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍, ജനകീയ സമിതി അംഗങ്ങള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: