കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മിഷന് വീണ്ടും ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് കമ്മിഷന് മുമ്പാകെ ഉമ്മന്‍ചാണ്ടി ഹാജരാകുന്നത്. ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കണമെന്ന ബംഗളുരു വ്യവസായി എം.കെ കുരുവിളയുടെ ആവശ്യം കമ്മിഷന് അനുവദിച്ചു.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴി കമ്മിഷന് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം പുറത്തുവന്ന വാര്‍ത്തകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന് വീണ്ടും ഉമ്മന്‍ചാണ്ടിയെ വിളിപ്പിച്ചത്. സരിത നായരും ഉമ്മന്‍ചാണ്ടിയും പല തവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഗണ്‍മാനായിരുന്ന സലിം രാജ് കഴിഞ്ഞ ദിവസം കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.
തനിക്ക് സരിതയെ പരിചയമില്ലെന്നും ഒരു ഘട്ടത്തില്‍ പോലും അവരുമായി സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി നേരത്തേ നല്കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: