തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര അവസാനിപ്പിക്കണമെന്ന് കെഎസ്ആര്‍ടിസി എം.ഡി രാജമാണിക്യം. സൗജന്യ യാത്ര നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടി രൂപയുടെ വരുമാന നഷ്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടെന്നും രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് നല്കിയ കത്തില്‍ പറയുന്നു.
സ്വകാര്യ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കാനാവില്ല. കണ്സഷന് യാത്രയ്ക്ക് വരുമാന പരിധി നിഴ്ചയിക്കുകയോ തുക അനുബന്ധ സ്ഥാപനങ്ങളോ സര്‍ക്കാരോ വഹിക്കണമെന്നും രാജമാണിക്യം ആവശ്യപ്പെടുന്നു. സൗജന്യയാത്ര പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് ചെയത ഏറ്റവും വലിയ ദ്രോഹമാണെന്നും എംഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2015 ഫെബ്രുവരി മുതലാണ് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികളുടെ സൗജന്യയാത്ര മൂലം ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത തിരക്ക് മൂലം ഒന്നരലക്ഷത്തോളം ആളുകള്‍ കെഎസ്ആര്‍സിയില്‍ കയറാതെ വരുന്നുണ്ട്. ഇതുമൂലം ഭീമമായ വരുമാന ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.
സ്വകാര്യ ബസുകളുടെ സര്‍വീസ് 140 കിലോമീറ്ററായി നിജപ്പെടുത്തണം. കെഎസ്ആര്‍ടിസി ഏറ്റെടുത്ത 228 ടേക്ക് ഓവര്‍ സര്‍വീസുകളുടെ അതേറൂട്ടില്‍ സ്വകാര്യ ബസും സര്‍വീസ് നടത്തുന്നുണ്ട്. ഇത് നിയന്ത്രിക്കണം. സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കരുതെന്നും എംഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: