കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ഐ.സി.ബാലകൃഷ്ണന് എംഎല്‍എ ചുമതലയേറ്റ ചടങ്ങില്‍നിന്ന് മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി വിട്ടുനിന്നു. വയനാട് എംപി എം.ഐ.ഷാനവാസ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
ചില കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്തുപറയാതെ പൊട്ടിത്തെറിച്ച് വിമര്‍ശിച്ചാണ് ഡിസിസി പ്രസിഡന്റ് കെ.എല്‍.പൗലോസ് സംസാരിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത എന്ന നിലയിലും പട്ടിക വര്‍ഗ്ഗമെന്ന നിലയിലും മുന്‍ മന്ത്രി ജയലക്ഷ്മിയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ജയലക്ഷ്മിക്കെതിരെ വ്യക്തിപരവും അല്ലാതെയുമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം അവരെ പ്രസിഡന്റ് സ്ഥാനത്തുനിന്നും അകറ്റി.
എന്‍.ഡി.അപ്പച്ചനും കെ.എല്‍.പൗലോസും ജയലക്ഷ്മിക്ക് അനുകൂലമായി വയനാട് പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയെങ്കിലും ജില്ലയിലെ പല കോണ്‍ഗ്രസ് ഗ്രൂപ്പുകളും ജയലക്ഷ്മിക്കെതിരെ പാരപ്പണി നടത്തുകയായിരുന്നു. മന്ത്രിയായിരുന്ന കാലത്ത് ജയലക്ഷ്മിയുടെ മാനന്തവാടിയിലെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുപൊളിച്ചിരുന്നു. ഐ.സി. ബാലകൃഷ്ണനോട് മമത പുലര്‍ത്തുന്നവരാണ് അത് ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. സ്വന്തം നാട്ടുകാരും ഒരേ ഗോത്രത്തിലും ബന്ധുക്കളുമായിരുന്നിട്ടും ഐ.സി. ബാലകൃഷ്ണനും ജയലക്ഷ്മിയും തമ്മില്‍ അകലുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: