കളമശേരി: നഗരസഭയില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. അദാനി ഗ്രൂപ്പ് ഉേദ്യാഗസ്ഥരുടെ വിശദീകരണത്തോടെയാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ അഞ്ച് വാര്‍ഡുകളില്‍ പൈപ്പ് ലെയ്ന്‍ സ്ഥാപിക്കുന്നതിനാണ് അനുമതി. ഇതു പ്രകാരം 10, 12, 13, 14, 20 വാര്‍ഡുകളില്‍ ആദ്യഘട്ടം പദ്ധതി പൂര്‍ത്തിയാക്കും. ഈ അഞ്ച് വാര്‍ഡുകളിലെ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ച് റോഡ് പുനര്‍നിര്‍മ്മിച്ച ശേഷം മറ്റു വാര്‍ഡുകളിലെ ജോലി തുടങ്ങും.
നിലയില്‍ എച്ച്എംടി റോഡിലാണ് സിറ്റി ഗ്യാസ് ലൈന്‍ ഇടുന്നത് പുരോഗമിക്കുന്നത്. എന്നാല്‍ കുഴിയെടുത്തശേഷം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ അനുവദിച്ച തുക മതിയാകുന്നില്ലെന്നാണ് ഡിവിഷന് കൗണ്‍സിലര്‍മാരുടെ പരാതി. വാര്‍ഡ് കൗണ്‍സിലറും ഇന്ത്യന്‍ ഓയില്‍ അദാനി ഗ്രൂപ്പ് പ്രതിനിധിയും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഉദേ്യാഗസ്ഥരും കൂടി സ്ഥല പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.
2016 ഫെബ്രുവരിയില്‍ ആരംഭിച്ച സിറ്റി ഗ്യാസ് പദ്ധതിയിലൂടെ മെഡിക്കല്‍ കോളേജില്‍ ആറ് വാണിജ്യ കണക്ഷനുകളും, പത്ത് ഗാര്‍ഹിക കണക്ഷനുകളുമാണ് നല്‍കിയിരുന്നത്. ഇനി നാലു വര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കും. കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഡിജിഎം അജയ് പിള്ളയുടെ നേതൃത്വത്തില്‍ ഉേദ്യാഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: