റാഞ്ചി: ജാര്‍ഖണ്ഡില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയ നിലയിലുമായിരുന്നു മൃതദേഹം.
ജാര്‍ഖണ്ഡിലെ സിങ്ക് ബം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയെ കഴിഞ്ഞ 15 ാം തീയതി മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാര്‍ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കാണാതായി എന്ന പരാതി മാതാപിതാക്കള്‍ പോലീസിന് നല്‍കിയിട്ടും അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, സംഭവസ്ഥലത്ത് എത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ വളയുകയും ചെയ്തു.
അതേസമയം ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ഗ്രാമവാസികളിള് ചിലര്‍ പോലീസിനെ അറിയിച്ചു. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്.റാഞ്ചി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19-കാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: