ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ദേവീ ഭാഗവത നവാഹ യജ്ഞം ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 7 .30ന് താലപ്പൊലി ഘോഷയാത്ര തലവടി തെക്കേക്കര കാണിയ്ക്ക മണ്ഡപത്തില്‍ നിന്നും മാണത്താറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃക്കയില്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം വഴി ചക്കുളത്തുകാവില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ചെങ്കോട്ട ഹരിഹര സുബ്രമണ്യത്തിന്റെ സംഗീത സദസ്സും നടക്കും.
നാളെ രാവിലെ ഒന്‍പതിന് പ്രസിദ്ധമായ കലശാഭിഷേകം. പകല്‍ മൂന്നിന് കാവുംഭാഗം തിരു ഏറങ്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും തങ്ക തിരുവാഭരണ ഘോഷയാത്ര ആറിന് പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും കാവടി വിളക്കും വൈകിട്ട് 6.30 മുതല്‍ കലാദര്‍ശിനി നാട്യ കളരിയുടെ ആഭിമുഖ്യത്തില്‍ ദേവി ഉണ്ണിമായയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരിയും നടക്കും. രാത്രി 9.30 ന് തിരുവാഭരണം ചാര്‍ത്തി സര്‍വ്വ മംഗള ആരതി എന്നിവയും നടക്കും.
27 ന് രാവിലെ ഒന്‍പതിന് ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവും തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, ഒളശ്ശ മംഗളില്ലത്ത് ഗോവിന്ദന് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും നടക്കുന്നതാണ്. വൈകിട്ട് 6.30 ന് കാരിക്കുഴി എല്‍.പി സ്കൂളിനു സമീപമുള്ള താല്‍ക്കാലിക മണ്ഡപത്തില്‍ നിന്നും കരതാലം വരവും ചമയക്കൊടിയിറക്കും, രാത്രി 7.30 ന് സംഗീത കച്ചേരിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: