തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് പ്രതിയാകുമെന്ന് ഒരു വര്‍ഷം മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് അന്വേഷിച്ച് കുറ്റപത്രം നല്കിയ ഡിവൈഎസ്പി ടി.യു. സുനില്‍കുമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത കെ.കെ. ജയചന്ദ്രനെയും എ.കെ ദാമോദരനെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അന്ന് ജയചന്ദ്രനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ടിരുന്നു. ഇതാണ് ജയചന്ദ്രനെ ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്. എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന ഉദ്യോഗസ്ഥന് ജയചന്ദ്രനെതിരായ തെളിവുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ എത്തിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ നടന്ന രഹസ്യയോഗത്തിലാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്.
പോലീസ് സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍, മണി ചെയ്ത അതേകുറ്റമാണ് ജയചന്ദ്രനെതിരെയും നിലനില്‍ക്കുന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ജയചന്ദ്രനെയും മുന്‍ സിഐടിയു നേതാവ് എ.കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.
ഈ അപേക്ഷ കോടതി മുഖവിലയ്ക്കെടുക്കുകയും ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: