കൊച്ചി: രാജിവെക്കില്ല എന്ന മന്ത്രി എം എം മണിയുടെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. അഞ്ചേരി ബേബി വധക്കേസില്‍ മണി നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത് ജനാധിപത്യത്തില്‍ കോടതികളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ നിലപാട് മന്ത്രി സ്ഥാനത്തിന് കേസ് ബാധകമല്ല എന്നതാണ്. സംഘടനാ സ്ഥാനം തുടരാം , തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന് മാറണം എന്ന കേന്ദ്ര നിലപാടിനെതിരായ തീരുമാനമാണോ ഇതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. അതോ, ലാവലിന്‍ കേസില്‍ എതിര് വിധി വരുമ്പോള്‍ പിണറായിക്ക് തുടരാനുള്ള കീഴ്വഴക്കം സൃഷ്ടിക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.
ബിജെപി-ആര്‍എസ്എസ് താല്പര്യങ്ങള്ക്കനുസരിച്ചാണ് പോലീസ് പെരുമാറുന്നതെന്ന വിമര്‍ശനം ഇടതുപക്ഷഭരണത്തിന്റെ പോരായ്മ വെളിവാക്കുകയാണ്. ഭരണത്തിലിരുന്ന് ഇത്തരത്തില്‍ അഭിപ്രായം പറയുന്നതിലും നല്ലത് അവര്‍ ആ കസേരയില്‍ ഇരിക്കാതിരിക്കുന്നതാണ്. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി രാജഗോപാല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: