ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്പിത്യാഗിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പ്രത്യേക കോടതി വിധി പറയാന്‍ മാറ്റി.
ത്യാഗിയടക്കം മൂന്നു പേരുടെ ജാമ്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ തിങ്കളാഴ്ച വിധി പറഞ്ഞേക്കും. കരാര്‍ അഗസ്തക്ക് നല്കാന് ത്യാഗി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.അഞ്ചുമാസമായി സാക്ഷി മൊഴികളും തെളിവുകളും ശേഖരിക്കുകയായിരുന്നു.സിബിഐ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: