ബെംഗളൂരു: തലച്ചോറിലെ മുഴയെ തുടര്‍ന്ന് ഗുരുതാവസ്ഥയില് കഴിഞ്ഞ ഇറാഖി വനിതയ്ക്ക് ബെംഗളൂരു ഡോക്ടര്‍മാര്‍ പുതുജിവിതം നല്കി. വിസ്ദന് ഖാദിം(35) എന്ന സ്ത്രീയുടെ തലച്ചോറില്‍ ബാധിച്ച മുഴയാണ് നീക്കം ചെയ്തത്.
രണ്ടു വര്‍ഷത്തോളമായി തലവേദനയും തലകറക്കവും മൂലം ഖാദിം ഇറാഖിലെ നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എംആര്‍ഐ സ്കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിന്റെ ഇടുതുഭാഗത്തായി ചെറിയ തേങ്ങയുടെ വലുപ്പത്തില്‍ രൂപപ്പെട്ട മുഴ ശ്രദ്ധിക്കുന്നത്. എന്നാല്‍ തലച്ചോറിനുള്ളില്‍ ആയതിനാല്‍ മുഴ നീക്കം ചെയ്താലും ഖാദിം രക്ഷപ്പെടാനുള്ള സാധ്യത വളരെക്കുറവാണെന്നും ഇറാഖിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച ഇവരോട് ബന്നെര്‍ഘട്ട റോഡിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഇറാഖി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഇവിടെ ഖാദിമിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി മുഴ പുറത്തെടുത്തു. 3ഡി മൈക്രോസ്കോപ്പ് സോഡിയം ഫ്ളൂറസെന്റ് ഡൈ ഉപയോഗിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ സമയത്ത് തലച്ചോറ് സുരക്ഷിതമായിട്ടിരിക്കുന്നതിനു വേണ്ടിയാണ് ഇത് ഉപയോഗിച്ചതെന്ന് ഫോര്‍ടിസ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. രാജകുമാര്‍ ദേശ്പാണ്ഡെ അറിയിച്ചു.
മുഴ 10 മണിക്കൂറിലധികം സമയമെടുത്താണ് നീക്കം ചെയ്തത്. അതേസമയം ശസ്ത്രക്രിയയ്ക്കുശേഷം ഇവരുടെ ഇടതു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുമെന്ന് ഭയന്നെങ്കിലും അതുണ്ടായില്ലെന്ന് ഡോ. ദേശ്പാണ്ഡെ അറിയിച്ചു. ഖാദിം ഇപ്പോള്‍ ഇറാഖില്‍ സുഖം പ്രാപിച്ചു വരികയാണ്. അടുത്തിടെ ഖാദിമിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയെന്നും ദേശ്പാണ്ഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: