കോഴിക്കോട്: ജാതി ചിന്തകള്‍ക്കതീതമായി ഹിന്ദുസമൂഹത്തില്‍ രൂപപ്പെട്ട ഐക്യം തകര്‍ക്കാന്‍ ഗൂഢവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ മുഖംതിരിഞ്ഞു നില്ക്കുന്ന ചില സാമൂഹ്യസാംസ്കാരിക നായകന്മാര് ജാതിയുടെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ഹിന്ദുസമൂഹത്തില്‍ പരസ്പരം വിദ്വേഷം സൃഷ്ടിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നത് ഹിന്ദുസമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്നതിനാണ്. ഭിന്നിച്ചുനിന്ന ഹിന്ദുസമൂഹം സഹകരണത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പാതയിലേക്ക് വന്നത് സമൂഹത്തില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജനസംഖ്യ അസന്തുലിതാവസ്ഥ എന്ന വിഷയത്തില്‍ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം മാപ്പിള ലഹളയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന് എന്നിവര്‍ ക്ലാസുകളെടുത്തു.
ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ആര്.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു ശശികമ്മട്ടേരി സ്വാഗതവും അഡ്വ. എ.സി. അംബിക നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: