കണ്ണൂര്‍: ഭരണഭാഷ മലയാളമാക്കുമ്പോള്‍ കാസര്‍കോടുള്ള ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് തുടര്‍ന്നും അപേക്ഷകള്‍ ഇംഗ്ലീഷില്‍ നല്‍കാവുന്നതാണെന്ന് വൈസ്ചാന്‍സലര്‍ ഡോ.എം.കെ. അബ്ദുള്‍ഖാദര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഭാഷയിലെ മലയാള പദാവലിയെയും മലയാളം കംപ്യൂട്ടിങ്ങിനെ ക്കുറിച്ചും നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാ വിദഗ്ധനായ നോം ചോംസ്കി പറഞ്ഞത് ഓരോ കുട്ടിയും ജനിച്ചു വീഴു ന്നത് ഒരു ഭാഷ പഠിക്കാനുള്ള കഴിവുമായാണെന്നാണ്. അത് മാതാവിന്റെ ഭാഷയായ മാതൃഭാഷയാണ്. എന്നാല്‍ മലയാളികളുടെ തൊഴില്‍പരവും സാംസ്കാരികവുമായ സാഹചര്യങ്ങള്‍ ഇംഗ്ലീഷിന് പ്രാധാന്യം നല്കുന്ന തിന് ഇടയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ ഡോ.ബാലച ന്ദ്രന്‍ കീഴോത്ത് ആധ്യക്ഷത വഹിച്ചു. മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് മാഹി ഗവണ്മെന്റ് കോളേജിലെ മലയാളവിഭാഗം തലവനായ ഡോ. മഹേഷ് മംഗളാട്ടും ഔദേ്യാഗിക ഭാഷയിലെ മലയാളം പദാവലിയെക്കുറിച്ച് ഔദേ്യാഗിക ഭാഷാവകുപ്പിലെ ആര്.ശിവകുമാറും ക്ലാസെടുത്തു. വിജയന് അടുക്കാടന്‍ സ്വാഗതവും കെ.പി.പ്രേമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: