തൃശൂര്‍: എസ്എന്‍സി ലാവ്ലിന് കേസിലെ പ്രതി ദിലീപ് രാഹുലനുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധം തുടരുന്നതില്‍ പാര്‍ട്ടിയില്‍ രൂക്ഷമായ അതൃപ്തി. ദിലീപ് രാഹുലന്റെ പസഫിക് കണ്ട്രോള്സില് പിണറായിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള നിക്ഷേപം സംബന്ധിച്ച് അന്വേഷണം വേണമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
അതേസമയം സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്തിന്റെ മകനും ദിലീപ് രാഹുലനുമായി അടുത്ത ബന്ധമുള്ളതായും വെളിപ്പെട്ടു. ലാവ്ലിന് ഇടപാട് നടന്ന സമയത്തുമുതലുള്ള ബന്ധമാണിത്. ദിലീപ് രാഹുലന്റെ കമ്പനിയിലെ പാര്‍ട്ണറും സുഹൃത്തുമായ ബീന എബ്രഹാമിന്റെ എന്‍ആര്‍ഐ അക്കൗണ്ട് വഴി പല സിപിഎം നേതാക്കള്‍ക്കും വന്‍തുക കൈമാറിയതായി വിവരമുണ്ട്.
സുര്‍ജിത്തിന്റെ മകന് ദിലീപില്‍ നിന്ന് ലാവ്ലിന് ഇടപാട് സമയത്ത് വന്‍തുക കൈപ്പറ്റിയതായി രേഖകളുണ്ട്. ആ സമയത്ത് സുര്‍ജിത്തായിരുന്നു സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി. ദുബായ് ആസ്ഥാനമായ പസഫിക് കണ്ട്രോള്സില് വന്‍തുക പിണറായിയുടെ കുടുംബത്തിന്റേതായുണ്ട്. കമ്പനി നിയമനടപടികള്‍ നേരിട്ടതോടെ ദിലീപ് രാഹുലന് ഒളിവില്‍പ്പോയതായും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: