തിരുവനന്തപുരം: ജന്മഭൂമിയുടെ ക്രിസ്തുമസ് പ്രത്യേക പതിപ്പ് ‘തിരുപ്പിറവി’ പ്രകാശിപ്പിച്ചു. തിരുവനന്തപുരത്ത് കേസരിഹാളില് നടന്ന ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ ‘തിരുപ്പിറവി’യുടെ ആദ്യപ്രതി ദീപിക റസിഡന്റ്മാനേജര് ഫാദര്‍ ജോണ്‍ അരീക്കലിനു നല്കി പ്രകാശിപ്പിച്ചു.
ഹിന്ദുത്വം ഭാരത ദേശീയതയുടെ നാമമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ബിജെപി ഇതിനു മുമ്പും ഇഫ്താറും ക്രിസ്തുമസും ആഘോഷിച്ചിരുന്നു. മതം അഭിപ്രായം മാത്രമാണ്. എല്ലാ മതങ്ങളെയും ആദരിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്റെത്. മനുഷ്യപുരോഗതിയുടെ സന്ദേശം സ്നേഹമാണെന്ന് ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നു. തിരുപ്പിറവി പതിപ്പ് ഇറക്കിയതിലൂടെ ജന്മഭൂമി കാണിച്ച മാതൃക സ്വാഗതാര്‍ഹമാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. അഭിപ്രയവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. എല്ലാവര്ക്കും സമാധാനമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാര്‍ പൊതുവെ സമൂഹത്തെ പല തട്ടുകളിലാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു. അത് തിരിച്ചറിയാന്‍ സമുദായ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളാണ് ബിജെപിയും ജന്മഭൂമിയമെന്ന് ഫാദര്‍ ജോണ്‍ അരീക്കല്‍ ആദ്യ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. സ്നേഹത്തിലൂടെ മാത്രമേ ലോകത്തെ കീഴടക്കാനാകൂ. ഭീകരതയെ സ്നേഹം കൊണ്ട് നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള കെന്‍സ ഹോള്‍ഡിംഗ്സ് എംഡി ഷിഹാബ് ഷാ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഡാനി ജെ. പോള്‍, ജന്മഭൂമി ഡയറക്ടര്‍ ജ്യോതീന്ദ്രകുമാര്‍, കവി പി. നാരായണക്കുറുപ്പ്, ജന്മഭൂമി ന്യൂസ്എഡിറ്റര്‍ പി. ശ്രീകുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്. സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, തിരുമല അനില്‍, ബിജെപി വക്താവ് എം.എസ്. കുമാര്‍, ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, മുന്‍കൗണ്‍സിലര്‍ പി. അശോക്കുമാര്, നേതാക്കളായ ചെമ്പഴന്തി ഉദയന്‍, പാങ്ങപ്പാറ രാജീവ്, പൂന്തുറ ശ്രീകുമാര്‍, ബിഎംഎസ് നേതാക്കളായ ബാബുക്കുട്ടന്, മനേഷ്കുമാര്‍, ഗോവിന്ദതമ്പി, റെപ്സ്കോ സഹകരണസംഘം പ്രസിഡന്റ് പ്രസന്നന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: