ന്യൂദല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ വിനിമയ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്ത് പരിപാടിയിലൂടെ പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്കായി ഡിജി ധന് വ്യാപാര്‍ യോജന, ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രഹക് യോജന എന്നിവയാണ് പദ്ധതി.
100 ദിവസത്തേക്ക് പതിനയ്യായിരം പേര്‍ക്ക് 1000 രൂപ വീതമുള്ള സമ്മാനപദ്ധതി നല്‍കുന്നതാണ് ലക്കി ഗ്രഹക് യോജന. ഇതിനു പുറമെ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബുദ്ധിമുട്ട് സഹിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് ആദായനികുതി ആനുകൂല്യം പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ സംരംഭങ്ങള്‍ യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പിനും സുവാര്ണവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണക്കാരെയെല്ലാം പിടികൂടുകയാണ്. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. വ്യക്തിയായാലും രാഷ് ട്രീയ പാര്‍ട്ടിയായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി മന് കി ബാത്ത് തുടങ്ങിയത്. തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും മോദി ആശംസ നേര്‍ന്നു. വാജ്പേയിയുടെ സംഭാവനകളെ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് മോദി പറഞ്ഞു.
15 വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഹോക്കി ലോക കിരീടം നേടിയ ടീമിനേയും ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക് കരുണ്‍ നായരേയും ആര് അശ്വിനേയും മോദി അഭിനന്ദിച്ചു. എല്ലാവര്ക്കും നവവത്സര ആശംസകളും നേര്‍ന്നുകൊണ്ടാണ് മോദി മന് കി ബാത്ത് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: