കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷമില്ലെന്ന് കെ. മുരളീധരന്. കോഴിക്കോട് കെ. കരുണാകരന് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മുരളീധരന് ആഞ്ഞടിച്ചത്. പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ സാധിക്കുന്നില്ല. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പ്രതികരിക്കുന്നില്ല. ഒരു സമരം നടത്താന്‍പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടാണെന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന് തുറന്നടിച്ചു.
സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് പറഞ്ഞ മുരളീധരന് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സി.പി.എം തന്നെയാണെന്ന അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതാക്കള്‍ സ്വയം തന്നിലേക്കുമാത്രം ചുരുങ്ങുകയും അവര്‍ അവരവരുടെ നിലനില്പിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും മുരളീധരന് വിമര്‍ശിച്ചു. മന്ത്രി എം. എം. മണിയുടെ രാജി ആവശ്യം പ്രസ്താവനയില്‍ മാത്രം ഒതുക്കി. മണിക്കെതിരെ ശക്തമായ സമരം നടത്തുന്നതിനോ പ്രതിഷേധിക്കുന്നതിനോ കോണ്‍ഗ്രസ് തയാറാകുന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാനും ന്യൂനപക്ഷം അകലാനുമുള്ള കാരണം നേതാക്കള്‍ ദുര്‍ബലമാകുന്നതാണ്. എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. താനടക്കമുള്ള എല്ലാ നേതാക്കവും പാര്‍ലമെന്ററി വ്യാമോഹം ഉള്ളവരാണ്. ഗാന്ധിജിയാകാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ പാര്‍ലമെന്ററി വ്യാമോഹം സാര്‍ത്ഥകമാകാന്‍ പാര്‍ട്ടിയുടെ അണിയാവേണ്ടതുണ്ട്. നേതാക്കളെ ചുറ്റിപ്പറ്റി നില്ക്കുന്ന ചുരുങ്ങിയ അണികള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: