തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. മാര്‍ച്ചിന് നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയില്ലെങ്കില്‍, മറ്റു യുവജന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന്
യുവമോര്‍ച്ച ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുമ്മനം രാജശേഖരന് വ്യക്തമാക്കി.
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍എസ് രാജീവ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം നടത്തുകയാണ്. നേരത്തെ മുതല്‍ യുവമോര്‍ച്ച ഇക്കാര്യത്തില്‍ പ്രതിഷേധരംഗത്തുണ്ടായിരുന്നു. തുടര്‍ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: