ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി തളളി. കേസിന്റെ വാദം ഫെബ്രുവരി പത്തിന് വീണ്ടും കോടതി കേള്‍ക്കും. അന്ന് സാക്ഷികളുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സ്വാമിയോട് കോടതി നിര്‍ദേശിച്ചു.
തെറ്റായ വഴികളിലൂടെ നാഷണല്‍ ഹെറാള്‍ഡിന്റെ മാതൃസ്ഥാപനമായ അസോസിയേറ്റ് ജേര്‍ണല്‍സിന്റെ ഓഹരികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സ്വന്തമാക്കിയെന്നാണ് സ്വാമിയുടെ ആരോപണം. ഇതിനായി പലിശരഹിത വായ്പകളും ഇവര്‍ നേടിയെന്ന് സ്വാമി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: