മുംബൈ: മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് കുരുന്നിനെ കൊന്നു. രക്തം മരവിപ്പിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് 16 വയസുള്ള രണ്ടു പേരെ അറസ്റ്റു ചെയ്തു. സയണിലെ കോളേജ് വിദ്യാര്‍ഥികളാണ് ഇവര്‍.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാഗപദയിലെ ഹാജി കസം ഷോളിലെ കാസിപുരയിലാണ് സംഭവം. ഡിസംബര്‍ അഞ്ചിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച രാത്രിയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ അയല്‍ക്കാരനാണ്.
പോലീസ് അന്വേഷണം അയല്‍ക്കാരനായ ബാലനിലേക്ക് തിരിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഡിസംബര്‍ അഞ്ചിന് ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം ബാലനും കൂട്ടുകാരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചുകൊന്നു. പ്രതികള്‍ ബാലികയുടെ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടു.
ഒടുവില്‍ 28 ലക്ഷം നല്‍കാമെന്ന് സമ്മതിച്ചു. അടുത്തുള്ള കല്‍വ നഗരത്തിലെ ഒരു സ്ഥലത്ത് പണവുമായി വരാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവര്‍ സ്ഥലത്ത് എത്തിയില്ല. തുടര്‍ന്ന് രണ്ടു പേര് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കണ്ടുവെന്ന് മൊഴി നല്കിയ പ്രതികളില്‍ ഒരാളെ പോലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: