ന്യൂദല്‍ഹി: തീരരക്ഷാ സേനയ്ക്കു വേണ്ടി ആറു നിരീക്ഷണ വിമാനങ്ങള്‍ ഭാരതത്തില്‍, മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഇതിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അനുമതി നല്കി. ടാറ്റയും എയര്‍ബസ് കമ്പനിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാകും നിരീക്ഷണ വിമാനങ്ങള്‍ നിര്‍മ്മിക്കുക.
പഴയ 52 ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ വ്യോമസേനക്കു വേണം. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ടാറ്റയും എയര്‍ബസും ചേര്‍ന്ന് സേനക്കു വേണ്ടി വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. സി.295 വിമാനങ്ങളാകും കണ്‍സോര്‍ഷ്യം നിര്‍മ്മിക്കുക. കടലില്‍ നിരീക്ഷണം നടത്താന്‍ പ്രത്യേക സെന്‍സറുകളും ഇതില്‍ ഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: