നരേന്ദ്രമോദി ആപ്പിലും മൈ ഗവ് വെബ്സൈറ്റിലും ലഭിച്ച അഭിപ്രായങ്ങളില്‍ 90 ശതമാനവും കള്ളപ്പണത്തിനെതിരായ നടപടികള്‍ സംബന്ധിച്ചാണ്. ചിലര്‍ തങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളെക്കുറിച്ച് എഴുതി. മറ്റ് ചിലര്‍ തീരുമാനം മികച്ചതാണെന്ന് വിലയിരുത്തുകയും കള്ളത്തരങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ ഇനിയും കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്കിടയിലും ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളുടെ സഹകരണം സര്‍ക്കാരിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങള്‍ മാറ്റത്തിന്റെ വക്താക്കളാകുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തെയും വര്ഗ്ഗീയവത്കരിക്കാന് ശ്രമം നടന്നു.
നോട്ടുകളില്‍ അക്ഷരത്തെറ്റാണ്, ഉപ്പിന്റെ വിലകൂടി, രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കും തുടങ്ങിയ കിംവദന്തികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വഴി തെറ്റിക്കാന്‍ ശ്രമിച്ചവര്‍ക്ക് ജനങ്ങള്‍ ചുട്ട മറുപടി നല്കി. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല. ജനങ്ങള്‍ ഈശ്വരന്റെ പ്രതിരൂപമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: